മരുഭൂമിയിലെന്റെ
പ്രാണന്‍ പിടയവേ !
മനമുരുക്കുംവേദനയില്‍
കുളിര്മാരിയായി പുളകമായി
ഘനമേഘശകലങ്ങളിതാ-
എന്നെതിരഞ്ഞു വന്നിരിക്കുന്നു !
കാറ്റുലക്കുന്ന അലകളില്‍
കരിനിഴല്‍പുകമറകളഴിഞ്ഞു
തുവിവീഴുന്നോരാജലധാരയില്‍
ദീനവിലാപങ്ങളലിഞ്ഞു പോയി !
മഴപെയ്തിറങ്ങുന്നപ്പോഴും
മനസിന്‍ താഴ്വരകളെ പുണര്‍ന്നു
തുവിവീഴുന്നോരാ വിണ്മണിമുത്തുകള്
ചിന്തയില്‍ ഉന്മാദ താളമായി മാറുന്നു !